Kerala

സി ഡിറ്റ് സെര്‍വറിലേക്ക് കോവിഡ് ഡേറ്റ മാറ്റിയിട്ടും വിവരങ്ങള്‍ സ്പിന്‍ക്ലറിന് ലഭ്യം!

കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ യുഎസ് കമ്പനിക്കു വിറ്റെന്ന ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിച്ചതിനു പിന്നാലെ, ശേഖരിച്ച വിവരങ്ങൾ സർക്കാർ സെർവറിലേക്കു മാറ്റാൻ ശ്രമം തുടങ്ങിയിരുന്നു. സ്പ്രിൻക്ലർ നൽകിയ സാസ് ( സോഫ്റ്റ്‌വെയർ ആസ് എ സർവീസ്) ആപ്ലിക്കേഷൻ സംസ്ഥാന ഡേറ്റ സെന്ററിൽ പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല.

ആമസോൺ ക്ലൗഡ് സെർവറിലേ ഇതു സാധ്യമാകൂ. സി-ഡിറ്റിന് ആമസോൺ ക്ലൗഡ് സെർവർ അക്കൗണ്ടുണ്ട്. അതിനാലാണ് സി-ഡിറ്റ് സെർവറിലേക്കു ഡേറ്റ പൂർണമായി മാറ്റിയത്. ഇതിനായി സെർവറിന്റെ ശേഷി വർധിപ്പിക്കുന്ന പ്രക്രിയ ഇന്നലെയാണു പൂർത്തിയായത്.

നിരീക്ഷണത്തിൽ ഇരിക്കുന്നവരെക്കുറിച്ച് ഇനി ശേഖരിക്കുന്നവരുടെ വിവരങ്ങളും ഈ സെർവറിലാകും സൂക്ഷിക്കുന്നത്. എന്നാൽ ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ ഉപയോഗിക്കുന്ന സാസ് ആപ്ലിക്കേഷൻ ഇപ്പോഴും സ്പ്രിൻക്ലറിന്റേതു തന്നെയാണ്. അതിനാൽ വിവരങ്ങൾ ഇപ്പോഴും കമ്പനിക്കു ലഭ്യമാണ്.

ഈ ടൂളും ആവശ്യമായ മാറ്റങ്ങൾ വരുത്തി സി-ഡിറ്റിന് ലഭ്യമാക്കാൻ സ്പ്രിൻക്ലർ സമ്മതിച്ചിട്ടുണ്ട്. വൈകാതെ ഈ പ്രക്രിയയും പൂർത്തിയാകും. കേരളത്തിലുണ്ടായ വിവാദങ്ങൾ കമ്പനിയുടെ പേരിനെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് സ്വന്തമായി വികസിപ്പിച്ച ടൂൾ സി-ഡിറ്റിന് നൽകാൻ സ്പ്രിൻക്ലർ സന്നദ്ധമായതെന്നാണു സൂചന.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x