Opinion

ക്ലബ്ഹൌസ് ഇസ്‌ലാമോബിയക്ക് വളം വെക്കുന്നുവോ?

പ്രതികരണം/ വി.പി റജീന

ഞാൻ ക്ലബ് ഹൗസ് എന്ന ചർച്ചാ പ്ലാറ്റ്ഫോമിൽ ഇതുവരെ എത്തിനോക്കിയിട്ടില്ല. അതിനുവേണ്ടികൂടി പകുത്തു നൽകാൻ സമയം ഇല്ല എന്നതല്ലാതെ അതിന് പ്രത്യേകിച്ച് മറ്റൊരു കാരണവുമില്ല. എങ്കിലും ജനാധിപത്യസമീപനങ്ങളോടു കൂടിയുള്ള സംവാദങ്ങൾ നടക്കുന്ന നവ പ്ലാറ്റ്ഫോം എന്ന നിലയിൽ ഒന്നു കയറിനോക്കിയാലെന്താണെന്ന് ആലോചിക്കുേമ്പാഴാണ് ക്ലബ് ഹൗസിെൻറ സ്വഭാവം മാറിയെന്നും അത് ഇസ്ലാമോഫോബിക്കും അത്യന്തം വർഗീയവിഷം ചീറ്റുന്നതുമായ തലത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും നിരവധി ഫേസ്ബുക്ക് സുഹൃത്തുക്കളുടെ പോസ്റ്റുകളിലൂടെ അറിയാനായത്. അതങ്ങനെ തന്നെയാണല്ലോ. വിജ്ഞാനമായാലും സംവാദമായാലും വിമർശനമായായും മൂല്യങ്ങളെയും ജനാധിപത്യത്തെയും പരസ്പരം വകവെച്ചുനൽകിയില്ലെങ്കിൽ അത് നിക്ഷിപ്ത താൽപര്യക്കാരുടെ കയ്യിലെ ടൂൾ ആയി മാറുമെന്നതിന് പുതിയ കാലത്തിൽ ഉദാഹരണങ്ങൾ നിരവധി.

പറഞ്ഞുവന്നത് നവ മാധ്യമ പ്ലാറ്റ്ഫോമുകൾ എത്ര സമർത്ഥമായാണ് മുസ്ലിംകളെ മാത്രം തെരഞ്ഞ് പിടിച്ച് ആക്രമിക്കാൻ ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചാണ്. അതോടൊപ്പം ചില കാര്യങ്ങൾ കൂടി തുറന്നുപറയേണ്ട നിർബന്ധിതാവസ്ഥയുമുണ്ട്. വിർമശിച്ചും പിന്തുണച്ചും ഈ ജനവിഭാഗത്തിനകത്ത് ജീവിക്കുന്ന വ്യക്തിയെന്ന നിലയിൽ അത് പറയാൻ അനിവാര്യമായും ബാധ്യസ്ഥയാണെന്ന് കരുതുന്നു.

കഴിഞ്ഞ പത്തുപതിനഞ്ചു വർഷത്തിനിടെ അഭൂതപൂർവമായ മാറ്റമാണ് മുസ്ലിംകൾക്കിടയിൽ സംഭവിച്ചത്. പല ഘടകങ്ങൾ അതിന് കാരണമായിട്ടുണ്ടെങ്കിലും പ്രധാനമായും തുണച്ചത് ഈ സമുദായത്തിനകത്തുനിന്നുതന്നെ നിരന്തരം ഉയർന്നുകൊണ്ടിരുന്ന ക്രിയാത്മകമായ വിമർശനങ്ങൾ ആണെന്നുള്ളത് വസ്തുതയാണ്. ഒന്നുനോക്കിയാൽ മനസ്സിലാവും. മുസ്ലിം പെൺകുട്ടികളിൽ ഇക്കാലയളവിൽ ഉണ്ടായ മാറ്റങ്ങളും നേട്ടങ്ങളും. പ്രവൃത്തിയിലും ചിന്തകളിലും അവർ ഏറ്റവും വലിയ വൈബ്രൻസി കൈവരിച്ച, പ്രസരിപ്പിച്ച കാലയളവാണത്.

വിശ്വാസത്തിനകത്തുനിന്നോ പുറത്തുനിന്നോ ജീവിതത്തിെൻറ നാനാ മുഖങ്ങളിലേക്ക് അവർ കടന്നുചെന്നു. സ്വന്തം സമുദായത്തിലെ അനീതിയെയും കൊള്ളരുതായ്മകളെയും വിശ്വാസികൾ ആയിക്കൊണ്ടും അല്ലാതെയും ചോദ്യം ചെയ്തു. സ്വാഭാവികമായും നേതാക്കളായും അണികളായും നിൽക്കുന്ന ആണധികാര മത പുരോഹിത പരിസരം അവരെയൊക്കെ നഖശിഖാന്തം എതിർത്തു. കടന്നാക്രമിച്ചു. എന്നാൽ, അതോടൊപ്പം സംഭവിച്ചുകൊണ്ടിരുന്ന പോസിറ്റീവ് ആയ മാറ്റങ്ങൾ അധികമാരും ശ്രദ്ധിച്ചില്ല. അതല്ല, ശ്രദ്ധിച്ചിട്ടും ആരും മുഖവിലക്കെടുത്തില്ല. നിരന്തരം ക്രൂശിക്കാനും വ്യാജ പ്രചരണങ്ങൾ പടച്ചുവിട്ട് പുകമറ തീർക്കാനും ആയിരുന്നു പുറത്തുനിന്നും ഈ മതത്തെ നോക്കിക്കാണുന്നവരിൽ നല്ലൊരളവിനും താൽപര്യം.

മുസ്ലിം സ്ത്രീകൾക്കു നേരെയുണ്ടാവുന്ന ആക്രമണങ്ങളെ മാത്രം അത്തരക്കാർ എടുത്താഘോഷിച്ചു. ഒരു കാര്യം മനസ്സിലാക്കേണ്ടത്. ഞാനടക്കമുള്ള മുസ്ലിംപെണ്ണുങ്ങൾ മതത്തിനകത്തെ പുഴുക്കുത്തുകളെ തുറന്നെതിർത്ത നിരവധി സന്ദർഭങ്ങളിൽ മതത്തിനു പുറത്തുള്ളവരേക്കാൾ പിന്തുണ ലഭിച്ചത് അകത്തുള്ളവരിൽ നിന്നാണ്. പ്രത്യേകിച്ചും മുസ്ലിം യൂത്തിൽ നിന്ന്. വലിയൊരു കരുത്തും മാറ്റത്തിെൻറ സൂചനയുമായിരുന്നു അത് . വളരെ വൈജ്ഞാനികവും കലാപരവും നിർമാണാത്മകവുമായ സമീപനങ്ങൾ കൈമുതലായ മുസ്ലിം യുവജനങ്ങൾ സമൂഹത്തിെൻറ നാനാ മണ്ഡലങ്ങളിൽ മികവുറ്റ സംഭാവനകൾ നൽകിയ കാലം കൂടിയാണിത്. അതിനിയും മുന്നോട്ടുപോവുകയേയുള്ളു എന്നുറപ്പാണ്. അതിൽ വിശ്വാസമണ്ഡലത്തിനകത്തുള്ളവരും അതിനെ നിഷേധിച്ച് പേരുകൊണ്ട് മാത്രം അടയാളപ്പെടുത്തി ജീവിക്കുന്നവരും ഒക്കെയുണ്ട്.

സിനിമ, സാഹിത്യം, വിദ്യാഭ്യാസം, വ്യവസായം, പത്രപ്രവർത്തനം, ശാസ്ത്ര -സാങ്കേതിക -ഗവേഷണ മേഖലകൾ, എഴുത്ത്, നിയമം, വൈദ്യവൃത്തി, രാഷ്ട്രീയ- സന്നദ്ധ- സംഘടനാ പ്രവർത്തനങ്ങൾ തുടങ്ങി ഏതു മേഖലയെടുത്താലും മുസ്ലിം ചെറുപ്പക്കാരുടെ ക്രിയാത്മകമായ സംഭാവനകൾ ഇല്ലാത്ത മേഖലയില്ല. എന്നിട്ടും, ഇതിനുനേരെയെല്ലാം കണ്ണടച്ച് ഇസ്ലാമോഫോബിയ പടച്ചുവിട്ട് അവരെ ജിഹാദിെൻറയും തീവ്രവാദത്തിെൻറയും പഴകി പുളിച്ച വീഞ്ഞുകുപ്പിയിലും നാറുന്ന ചാണകത്തൊഴുത്തിലും കൊണ്ട് കെട്ടിയിടാനാണ് ഇവിടെ ഇതര മതവിഭാഗങ്ങളിലെ ഒരു ന്യൂനപക്ഷത്തിെൻറ വ്യഗ്രത. മതഗ്രന്ഥങ്ങളെ പോലും മാനവ പക്ഷത്തുനിന്ന് തിരുത്തി വായിക്കുന്ന ജ്ഞാനാന്വേഷണങ്ങൾ അടക്കം മുസ്ലിം സമുദായത്തിനുള്ളിൽ ഇന്ന് സജീവമായി നടക്കുന്നുണ്ട്. അതൊന്നും പുറംലോകം അറിഞ്ഞമട്ടില്ല.

അത്രയധികം സൂക്ഷ്മമായി നോക്കുകയൊന്നുംവേണ്ട. ഇപ്പറഞ്ഞതെല്ലാം നിത്യവും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യമാണ്. മുസ്ലിം യുവതികളുടെ ഇടയിൽ ഉണ്ടായിട്ടുള്ള ചടുലമായ മാറ്റം. ആധുനിക ലോകത്തോട് സംവദിക്കാനുള്ള ഏതു ഭാഷയും രചനയും വഴങ്ങുന്നവരായി അവർ മാറിക്കഴിഞ്ഞിരിക്കുന്നു. ഏത് പ്ലാറ്റ്ഫോമിലും കയറി നിന്ന് തലയുയർത്തി സംസാരിക്കാൻ അവർക്കിന്നുകഴിയുന്നു. എഴുത്തും പാട്ടും കഥകളും പുതിയ പഠന മേഖലകളും അവർക്ക് അനായാസം കയ്യെത്തിപിടിക്കാനാവുന്നു.

വിർമശന ബുദ്ധ്യാ കാര്യങ്ങളെ സമീപിക്കുന്നു. സംവാദങ്ങളിൽ മേൽക്കൈ നേടാനാവുന്നു. ഈ മാറ്റം ഏറെയും സംഭവിച്ചത് സമുദായത്തിെൻറ ഉള്ളിൽ നിന്നുകൊണ്ട് തന്നെയാണ്. ഒരു സംവരണത്തിനും ആനുകൂല്യത്തിനും കാത്തുനിൽക്കാതെ മിടുക്കികൾ ആയ പെൺകുട്ടികൾ വിദ്യാഭ്യാസ മേഖലകളിലേക്ക് ഉശിരോടെ മെറിറ്റിൽ നടന്നുകയറുന്നതിന് ഞങ്ങളുടെ ജീവിത പരിസരങ്ങളിൽ എണ്ണമറ്റ അനുഭവ സാക്ഷ്യങ്ങളുണ്ട്.

മനസ്സിലാക്കേണ്ടത്, സമുദായത്തിനകത്തെ വിദ്യാഭ്യാസത്തിന് ഏറ്റവും അധികം പ്രാധാന്യവും വിലയും കൽപിച്ചത് ഉമ്മമാരാണ്. കഴിഞ്ഞ പത്തു പതിനഞ്ചു വർഷങ്ങളിലെ കേരളീയ പരിസരത്തിൽ ഞങ്ങൾ മുസ്ലിം പെണ്ണുങ്ങൾ സാക്ഷ്യം വഹിച്ചത് എന്തിനാണെന്ന് കൂടി പറയാതെ അത് മനസ്സിലാക്കാനാവില്ല. കുട്ടികൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾ തങ്ങളെ പോലെ ആവരുതെന്ന് നിർബന്ധബുദ്ധി കാണിച്ച കഴിഞ്ഞ തലമുറയിലെ ഉമ്മമാർ. തങ്ങൾക്ക് കിട്ടാതെ പോയത് മക്കൾക്ക് കിട്ടണമെന്ന് നിശ്ചയിച്ചുറപ്പിച്ച ചെറുപ്പക്കാരികളായ ഉമ്മമാർ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഏറ്റവും സജീവരായി. അഡ്മിഷൻ ആയാലും സ്കൂളിലേക്ക് ഒരുക്കിവിടുന്നതിലായാലും പി.ടി.എ മീറ്റിങ്ങുകളിലായാലും പരീക്ഷാ പഠനത്തിലായാലും കലോൽസവങ്ങളിലായാലും അവർ കുട്ടികൾക്കുവേണ്ടി അരയും തലയും മുറുക്കി ഇറങ്ങി.

കോഴിക്കോട്ടെ സ്കൂൾ പി.ടി.എ മീറ്റിങ്ങുകളിൽ ബാപ്പമാരെക്കാൾ കൂടുതൽ ഉമ്മമാരെയായിരിക്കും കാണുക. ആണുങ്ങളുടെ ഉത്തരവാദിത്തം കൂടി പെണ്ണങ്ങളുടെ പിടലിയിൽ കെട്ടിവെക്കുന്നു എന്ന് പ്രതിവായന നടത്തുന്നവർക്ക് അങ്ങനെയും ആവാം. എന്നാൽ, ഞാൻ മനസ്സിലാക്കിയ യാഥാർത്ഥ്യം മറ്റൊന്നാണ്. മുസ്ലിം പെണ്ണുങ്ങൾ അത് ആസ്വദിക്കുകയായിരുന്നു. പഠിക്കാനും ജോലി നേടാനും കഴിയാതെ പോയ നിരാശ മക്കളിലൂടെ മറികടക്കാനും സാമൂഹ്യ മാറ്റങ്ങളെ ഉൾകൊണ്ട് അതിനനുസരിച്ച് മാറാൻ അവർ കാണിച്ച തേൻറടവുമാണ് മക്കൾവേണ്ടി എന്ത് റിസ്കെടുക്കാനും അവരെ പ്രേരിപ്പിച്ചത്. ഉമ്മമാരിലൂടെ തങ്ങൾക്ക് കിട്ടിയ സ്വാതന്ത്ര്യം പുതിയ തലമുറ പെൺകുട്ടികൾ ഏറ്റവും കാര്യക്ഷമമായും അർത്ഥവത്തായും വിനിയോഗിക്കുന്ന കാഴ്ചയാണ്.

മറ്റൊന്ന്, ഈ സമുദായം സാമ്പത്തികമായി നേടിയ സ്വാശ്രയത്ത്വമാണ്. ഗർഫ് പണത്തിെൻറ വരവോടെ ആദ്യ കാലങ്ങളിൽ അത് വിനിയോഗിക്കപ്പെട്ടിരുന്നത് പോലെയല്ല പിന്നീടുണ്ടായത്. വീടും വാഹനവും എന്നതിനോടൊപ്പം തന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രവാസികൾ പ്രാധാന്യം നൽകി. പ്രവാസത്തിെൻറ ഒരു ഘട്ടത്തിൽ 18 വയസാവുേമ്പാഴേക്ക് ആൺകുട്ടികളെ ഗർഫിലേക്ക് കൊണ്ടുപോയെങ്കിൽ പെൺകുട്ടികൾക്ക് കോളജ് തലങ്ങളിലേക്ക് പഠിക്കാനുള്ള അവസരമാണ് തുറന്നുകിട്ടിയത്. അവർക്ക് പ്രത്യേക പരിഗണന കിട്ടി. ആ കുട്ടികളുടെ പിന്നീടുള്ള വളർച്ച കേരളവും കടന്ന് പുറത്തെ യൂണിവേഴ്സിറ്റികളിലേക്കെത്തി നിൽക്കുന്നു. ഇതാണ് ഈ സമുദായത്തിലെ പെൺകുട്ടികൾക്ക് ഇടയിൽ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്ന ഒരു മാറ്റം.

വിദ്യ നേടാൻ ലോകത്തിെൻറ ഏതുകോണിലേക്കും തനിയെ സഞ്ചരിക്കാനുള്ള ഒരു പ്രാപ്തിയിലേക്കാണ് അവരെത്തി നിൽക്കുന്നത്. പ്രഫഷണൽ കോഴ്സുകളിലടക്കം ഉന്നത വിജയത്തിലെ മുസ്ലിം പ്രാതിനിധ്യം ഇക്കാര്യങ്ങൾ വിളിച്ചുപറയുന്നു. അേപ്പാഴും ഈ മാറ്റം ഉൾകൊള്ളാനാവാത്തവർ സമുദായത്തിനകത്തെ ബാലിക വിവാഹത്തിെൻറ കാര്യം മാത്രം പേർത്തും പേർത്തും പറഞ്ഞുകൊണ്ട് ആത്മരതിയടയുന്നു. ദൗർഭാഗ്യകരമായ ഒരു കാര്യം, മുസ്ലിം ജനജീവിതത്തെ അടുത്തറിഞ്ഞ് ഇടപഴകാനുള്ള സമീപന രീതിശാസ്ത്രമോ ഭാഷയോ അതിനു പുറത്തുള്ള നല്ലൊരളവ് ആളുകൾക്കും ഇന്നുമില്ല എന്നതാണ്. സിനിമകളിൽ ചിത്രീകരിക്കെപ്പടുന്ന സ്റ്റീരിയോ ടൈപ്പ് മുസ്ലിംകളാണ് ഇപ്പോഴും അവരുടെയൊക്കെ ഉള്ളിൽ.

അപവാദങ്ങൾ ഇല്ല എന്നോ വിമർശനത്തിന് അതീതരാണ് എന്നോ ഇപ്പറഞ്ഞതിന് അർത്ഥമില്ല. 18 വയസ്സാവുേമ്പാഴേക്ക് പെൺകുട്ടികളെ കെട്ടിച്ചുവിടുന്നവർ ഉണ്ട്. ‘വയസ്സുകൂടിയതിെൻറ’ പേരിൽ വിവാഹ മാർക്കറ്റിൽ ‘വിലയിടിഞ്ഞ’വരുണ്ട്, കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്ന മുസ്ലിം ചെറുപ്പക്കാർ നിരവധിയുണ്ട്. ഒരു മത വിഭാഗമെന്ന നിലയിലും സങ്കീർണമായ ഈ കാലഘട്ടത്തിൽ ജീവിക്കുന്നവരെന്ന നിലയിലും ചരിത്രപരവും വർത്തമാനപരവുമായ പല കാരണങ്ങൾ അതിലുണ്ട്. വസ്തുതകൾ വേർതിരിച്ച് കണ്ടുള്ള വിമർശനത്തിന് പകരം എല്ലാത്തിനെയും മത യാഥാസ്ഥിതികയെന്ന ഒരൊറ്റെ നൂലിൽ കോർത്തുള്ള ആക്രമണം യാഥാർഥ്യത്തിന് നിരക്കുന്നതല്ല. എല്ലാ അർത്ഥത്തിലും വിശുദ്ധരാക്കപ്പെട്ട ജനവിഭാഗമെന്ന എഴുതാപ്പുറമൊന്നും ഇപ്പറഞ്ഞതിൽ നിന്ന് വായിച്ചെടുക്കേണ്ടതില്ല. പക്ഷെ, നേരത്തെയുണ്ടായിരുന്ന പിന്നോട്ട് വലിക്കുന്ന പ്രതിലോമകരമായ സമീപനങ്ങൾ ഇതിനുള്ളിൽ കുറഞ്ഞുവരുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. അല്ലെങ്കിൽ അതിെൻറ സ്വാധീനശേഷി ക്ഷയിച്ചുവരുന്നു എന്ന്.

ക്ലബ് ഹൗസ് ചർച്ചകളിൽ ഇസ്ലാമിെൻറ ലേബലിൽ സ്ത്രീ വിരുദ്ധത വിളമ്പുന്നതൊക്കെ പൗരോഹിത്യത്തിെൻറ അൽപ പ്രാണമായ പിടച്ചിലാണ്. അതെന്നും വകവെക്കാതെ ഈ സമുദായത്തിനകത്തെ യുവതയിൽ ആവേശകരമായ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനുള്ള കാരണം, കഴിഞ്ഞ ഒന്നൊന്നര പതിറ്റാണ്ടിനിടെ ഏറ്റവും അധികം വിമർശനത്തിനും വിചാരണക്കും വിധേയമാക്കപ്പെട്ട ഒരു ജനവിഭാഗം അതിൽ നിന്ന് പാഠമുൾക്കൊണ്ട് മാറ്റത്തെ സ്വീകരിക്കാൻ സ്വയം തയ്യാറാവുന്നു എന്നതു തന്നെയാണ്. അത്രയധികം വിചാരണ നേരിടേണ്ടി വന്നിട്ടില്ലാത്ത സഹോദര സമുദായങ്ങളിലെ സ്ത്രീകളോളമോ അതിനപ്പുറമോ ഇന്ന് മുസ്ലിം യുവതികൾക്ക് കാലുറപ്പിക്കാൻ കഴിയുന്നുണ്ട്. അക്ഷരം പഠിക്കൽ ‘ഹറാമാക്കിയ’ പൗരോഹിത്യ തിട്ടൂരങ്ങളെ പുറംകാൽ കൊണ്ട് തൊഴിച്ച് അവർ ഇതിനകത്ത് നിന്നുകൊണ്ടുതന്നെ നടത്തിയ വിപ്ലവം കാണാതിരിക്കൽ കണ്ണടച്ച് ഇരുട്ടാക്കൽ ആണ്. അതിെൻറ പിൻബലത്തിൽ ഒരു രക്ഷകരെയും ഞങ്ങൾക്ക് ആവശ്യമില്ലെന്ന് പറയാനുള്ള ആർജ്ജവം ഇന്നവർക്കുണ്ട്.

ഉള്ളിൽ വിഷം പേറി നടക്കുന്നവർക്ക് നാനാ മണ്ഡലങ്ങളിലെ ഇവരുടെ ഈ മാറ്റം ഉണ്ടാക്കുന്നത് കടുത്ത അസ്വസ്ഥതയാണ്. അതിൽ നിന്നുയരുന്ന നൈരാശ്യവും അസൂയയും ഒക്കെ ചേർന്ന് കുഴച്ചുണ്ടാക്കുന്ന കഥകൾ സംഘ് പരിവാർ തൽപര്യത്തിന് വളമാവുന്ന തരത്തിൽ വികസിപ്പിക്കാൻ കച്ച കെട്ടിയത് വളരെ കുറഞ്ഞ ശതമാനം ആളുകൾ ആയിരുന്നുവെങ്കിൽ ഇപ്പോൾ അവരുടെ എണ്ണം കൂടിവരുന്നതായി കാണുന്നു. ഇത് അപകടകരമായ സൂചനയാണ്. ഇതിെൻറ പിന്നിലെ താൽപര്യങ്ങൾ ചെറുതല്ല. ഭരണകൂടങ്ങളോളം സ്വാധീനശേഷിയുണ്ട് അതിന്. അതിെൻറ ഒടുക്കത്തെ ഫലത്തിൽ നിന്ന് വേട്ടക്കാർക്കുവേണ്ടി പണിയെടുക്കുന്നവർക്കുപോലും ഒഴിഞ്ഞുമാറാനാവില്ല എന്നതാണ് ഏറ്റവും വലിയ യാഥാർത്ഥ്യം. ഇത് തിരിച്ചറിയാൻ ശേഷിയുള്ള നല്ല മനുഷ്യർ ഈ വിഷം കലക്കലിനെതിരെ രംഗത്തുവരുമെന്നും യാഥാർഥ്യ ബോധത്തോടെയുള്ള സഹവർത്തിത്വത്തിന് കൈകോർക്കുമെന്നും തന്നെയാണ് പ്രതീക്ഷ.

3 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x