Sports

ക്രിക്കറ്റിലെ വംശീയതയും വർണ്ണവിവേചനവും; വംശീയത നിലനിൽക്കുന്നില്ലെന്ന കണ്ടെത്തിയ ബി.സി.സി.ഐക്ക് ഒരു തിരുത്ത്

പ്രതികരണം/ പ്രഷാന്ത് കോളിയൂർ

ആസ്ട്രേലിയൻ കാണികളുടെ വംശീയ അധിക്ഷേപത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇരയായെന്ന വാർത്ത കേട്ടപ്പോൾ ഓർമ്മ വന്നത് മുൻ ഓസീസ് ക്രിക്കറ്റർ ആൻഡ്രൂ സൈമൺസിനെ ഹർഭജൻ സിംഗ് വംശീയമായി അധിക്ഷേപിച്ച സംഭവമാണ്.

ആദിവാസിയാണ് ബ്ലാക്ക്സാണ് എന്നൊക്കെയായിരുന്നു സൈമൺസിനെ വിളിച്ച് അധിക്ഷേപിച്ചതായി അന്ന് വായിച്ചറിഞ്ഞത്.

വംശീയ അധിക്ഷേപങ്ങളിലെ സ്ഥിരം അടവായ കുരങ്ങ് വിളിയാണ് സൈമൺസിന് എതിരെയും ഉയർന്നത്. എന്നാൽ ‘മങ്കീ’ എന്നല്ല ‘മാ കീ’ എന്നാണ് ഹർഭജൻ പറഞ്ഞത് എന്ന് ക്രിക്കറ്റ് ദൈവം സച്ചിൻ നൽകിയ മൊഴിയിൽ കേസ് അവസാനിച്ചു.

വംശീയ അധിക്ഷേപമല്ല, മറിച്ച് ചെറുതായിട്ട് അമ്മയ്ക്ക് പറഞ്ഞതാണ് എന്നായി കാര്യങ്ങൾ.

അന്ന് വഡോദരയിൽ ഇന്ത്യൻ കാണികളും സൈമൺസിനെ വംശീയമായി അധിക്ഷേപിച്ചിരുന്നു. ആ വിളികൾ പിന്നീട് ‘ഗണപതി പപ്പ മോറിയ’ ആയി മാറി.

മാത്രമല്ല വ്യത്യസ്ത ജാതി മതവിഭാഗങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ വംശീയത നിലനിൽക്കുന്നില്ലെന്ന മഹത്തായ കണ്ടെത്തലും ബി.സി.സി.ഐ നടത്തി. കുരങ്ങൻ ഇവിടെ ദൈവമാണെന്ന ന്യായീകരണം വരെ വന്നു.

ആ പ്രശ്നത്തിൽ ഓസീസ് ക്രിക്കറ്റ് ലോകവും സൈമൺസിനൊപ്പം നിലകൊണ്ടില്ല. ചില വ്യക്തിപരമായ സഹായങ്ങൾ മാത്രമേ അദ്ദേഹത്തിന് ലഭിച്ചുള്ളൂ.

എന്നാൽ അധിക്ഷേപിക്കപ്പെട്ടതിന് ശേഷമുള്ള കളിയിൽ സൈമൺസ് ഇന്ത്യൻ ബൗളർമാരെ അക്ഷരാർത്ഥത്തിൽ വലിച്ച് കീറി. ഇന്ത്യ തോറ്റു.

ആ ഇന്ത്യയാണ് ഇപ്പോൾ ആസ്ട്രേലിയൻ കാണികളിൽ നിന്ന് വംശീയ അധിക്ഷേപം ഏറ്റുവാങ്ങുന്നത്.

ഏറ്റവും ശക്തമായ നിലയിൽ ദലിത് ആദിവാസികൾക്കും മുസ്ലീങ്ങൾക്കുമെതിരെ വംശീയത പ്രവർത്തിക്കുന്ന മോദി ജനതയ്ക്ക് ആസ്ട്രേലിയക്കാരുടെ ഈ കുരങ്ങ് വിളികൾ മനസിലാകുകയെങ്കിലും ചെയ്യുമോ എന്നതാണ് സംശയം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x