India

ഹിജാബ് വിധി; കർണാടക ഹൈകോടതി വിധിക്കെതിരെ എം.ജി.എം സുപ്രീം കോടതിയിൽ

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ മുസ്ലിം ഗേൾസ് & വിമൻ മൂവ്മെൻ്റ് (എം.ജി.എം) ദേശീയ സമിതി സുപ്രീം കോടതിയെ സമീപ്പിച്ചു.

നിലവിൽ കർണാടക ഹൈക്കോടതി വിധിക്ക് എതിരെ മുസ്ലിം വിദ്യാർത്ഥിനികൾ നൽകിയ ഹർജി സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യം ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നില്ല.

വിദ്യാർത്ഥിനികൾക്ക് പുറമെ അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡും സമസ്തയും അടക്കം പല മുസ്ലിം സംഘടനകളും സുപ്രീംകോടതിയെ സമീപ്പിച്ചിട്ടുണ്ട്.

ഭരണഘടന ഉറപ്പ് നൽകിയ മൗലീകാവകാശങ്ങളെ ഹനിക്കുന്നതാണ് വിധിയെന്നും മുസ്ലിം വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസം തടയുന്നതിന് ഈ വിധി കാരണമാവുമെന്നും ഹരജിയിൽ പറയുന്നു.

മുസ്ലിം സ്ത്രീയുടെ സ്വയം നിർണയാവകാശത്തെയും മതപരമായ അവകാശത്തേയും ഒരുപോലെ ഈ വിധി ബാധിക്കുന്നതാണെന്നും പ്രകടമായ വിവേചനാപരമാണെന്നും ഹരജിയിൽ പറയുന്നു.

എം ജി എം പ്രസിഡൻ്റ് സൽമാ അബ്ദുസലാം അഡ്വ. അശ്വതി എം കെ, അഡ്വ. അബ്ദുള്ള നസീഹ് വി. ടി എന്നിവർ മുഖേനയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. മുസ്ലിം മതവിശ്വാസികളെയും പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്ന വിഷയം ആയതിനാലാണ് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപ്പിക്കുന്നത് എന്ന് ഹർജിയിൽ പറയുന്നു.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x