World

തുർക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം; 100 ലധികം മരണം

റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തെക്കുകിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും നിരവധി കെട്ടിടങ്ങൾ തകർന്നു.

തുർക്കിയിൽ 284 ഉം സിറിയയിൽ 237 പേരും മരിച്ചു.

പ്രധാന നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ്പിൽ നിന്ന് 33 കിലോമീറ്റർ (20 മൈൽ) അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

ഇത് ഏകദേശം 18 കിലോമീറ്റർ (11 മൈൽ) ആഴത്തിലായിരുന്നു. ഏകദേശം 10 മിനിറ്റിനു ശേഷം ശക്തമായ 6.7 തുടർചലനമുണ്ടായി. സൈപ്രസ്, ലെബനൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഭൂകമ്പം ഉണ്ടായ പ്രദേശങ്ങളിലേക്ക് തിരച്ചിൽ, രക്ഷാപ്രവർത്തനം തുടങ്ങിയ സംഘങ്ങളെ ഉടൻ അയച്ചതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ട്വിറ്ററിൽ അറിയിച്ചു.

വടക്കുപടിഞ്ഞാറൻ സിറിയയിൽ, പ്രതിപക്ഷത്തിന്റെ സിറിയൻ സിവിൽ ഡിഫൻസ്, വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലെ സ്ഥിതിയെ “വിനാശകരം” എന്ന് വിശേഷിപ്പിച്ചു.

മുഴുവൻ കെട്ടിടങ്ങളും തകർന്നുവെന്നും ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയെന്നും കൂട്ടിച്ചേർത്തു.

ലോകത്തെ ഏറ്റവും സജീവമായ ഭൂചലന മേഖലയാണ് തുര്‍ക്കി. 1999ലാണ് ഒടുവില്‍ ഏറ്റവും ആള്‍നാശം വിതച്ച ഭൂകമ്പം തുര്‍ക്കിയിലുണ്ടായത്.

ഡ്യൂഷെയിലുണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂചലനത്തില്‍ 17,000ലധികം പേര്‍ മരിച്ചിരുന്നു. ആയിരത്തോളം പേര്‍ ഇസ്താന്‍ബൂളില്‍ മാത്രം മരിച്ചു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x