Art & LiteratureKerala

കലാമണ്ഡലം ചന്ദ്രൻ; വാദ്യരംഗത്ത് ജാതീയത മാറ്റിനിർത്തിയ കലാകാരൻ

പോരാട്ടം/ഹരി നാരായണൻ

വാദ്യ രംഗത്ത് ജാതീയത ഇപ്പോഴും ഉണ്ടോ ? എന്ന ചോദ്യത്തിന് ഉത്തരമാണ് പെരിങ്ങോട് ചന്ദ്രൻ അഥവാ കലാമണ്ഡലം ചന്ദ്രൻ.

മികച്ച തിമിലക്കാരനായിട്ടും ചന്ദ്രേട്ടൻ കേരളത്തിലെ വലിയ വലിയ പൂരവേദികളിൽ നിന്നും തഴയപ്പെടുന്നു.

തൃശൂർ പൂരത്തിന് തിരുവമ്പാടിയിലോ, പാറമേക്കാവിലോ, പ്രമുഖ ക്ഷേത്ര പഞ്ചവാദ്യങ്ങൾക്കോ നിങ്ങൾക്ക് ചന്ദ്രേട്ടനെ കാണാനാവില്ല.

ഇത് തിമിലകൊട്ടിൽ മികവോ, പ്രതിഭയോ, അനുഭവമോ ഇല്ലാത്തത് കൊണ്ടല്ല. മറിച്ച് ആചാരം അനുഷ്ഠാനം എന്നൊക്കെയുള്ള ഓമനപ്പേരിൽ ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയത ഒന്ന് കൊണ്ടുമാത്രമാണ്.!!

പ്രത്യേകിച്ച് തിമിലക്കാരനാണങ്കിൽ പറയുകയും വേണ്ട. പ്രായത്തിലും പ്രവൃത്തിയിലും തനിക്ക് താഴേയുള്ളവരും, ശിഷ്യസമാനരും, മേൽജാതിയുടെ ഏലസ്സ് കെട്ടി കൊട്ടുന്ന കൊട്ടിടങ്ങളിൽ നിന്ന്, പെരിങ്ങോട് ചന്ദ്രൻ മാറിനിൽക്കുന്നു. മൗനത്തോടെ, വിഷമംകടിച്ചമർത്തി.

ആ വിഷമമാണ് അയാളുടെ തിമില വട്ടത്തിൽ കൈകൾ തീർക്കുന്ന നാദമാകുന്നത്.. വിരൽ വിന്യാസത്തിൽ മിന്നലാകുന്നത്, കാലം നിരത്താൻ കരുത്താവുന്നത്, തൃപുടയിലെ വടിവാകുന്നത്.

ആ വേദനയാണ് പെരിങ്ങോട് ചന്ദ്രൻ്റെ കൊട്ടിൻ്റെ ഘനം ബലം. ചരിത്രത്തിന്, കാലത്തിന് എതിരേയാണ് ചന്ദ്രൻ തൻ്റെ തിമിലയും തൂക്കി നടന്നു വന്നത്, ഇപ്പോഴും നടക്കുന്നത് അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ലഭിച്ച ഈ സംഗീത നാടക അക്കാദമി അവാർഡിന് ഇരട്ടി തിളക്കമുണ്ട്.

ജാതിവ്യവസ്ഥക്കെതിരെ തിമിലയിൽ നടത്തുന്ന പോരാട്ടത്തിനുള്ള അംഗീകാരമായി കൂടി ചന്ദ്രേട്ടൻ്റെ ഈ അവാർഡ് വായിക്കപ്പെടേണ്ടതുണ്ട്. അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ ചന്ദ്രേട്ടാ !

നിങ്ങൾക്ക് മുന്നിൽ അടച്ചുപിടിക്കപ്പെടുന്ന അധികാര കണ്ണുകൾ ഇനിയെങ്കിലും തുറക്കപ്പെടട്ടെ.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x