Pravasi

ജിദ്ദ ഒ ഐ സി സി യുടെ ഹരജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റി

ജിദ്ദ; ഗൾഫ് പ്രവാസി മലയാളികൾക്ക് മാത്രം കോവിഡ് ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള സർക്കാർ ഉത്തരവിനെതിരെ ജിദ്ദ ഒ ഐ സി സി  ഹൈകോടതിയിൽ, കെ പി സി സി ജനറൽ സെക്രട്ടറിയും പ്രാമുഖ അഭിഭാഷകനുമായ ഡോ. മാത്യു കുഴൽനാടൻ മുഖാന്തരം നൽകിയ ഹരജി,  തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിലേയ്ക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച് വാദം കേട്ടതിനു ശേഷം,  സമാനമായ ഹരജികൾ  ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലുള്ളത്  കാരണം കേസുകൾ അങ്ങോട്ടു മാറ്റുന്നതാവും ഉചിതമെന്നു അറിയിക്കുകയായിരുന്നു.

വന്ദേ ഭാരത് മിഷനിൽ നിന്നുള്ള  എത്ര വിമാനങ്ങൾക്കു അനുമതി നൽകാം എന്നത് ആയിരുന്നു സംസ്ഥാനം പരിഗണിച്ചിരുന്നത്,  എന്നാൽ  ചാർട്ടേർഡ് വിമാനങ്ങളിൽ  സംഘടനകൾക്കും മറ്റും അനുമതി സംസ്ഥാന സർക്കാർ കൂടി നല്കാനാമെന്നുള്ള നിർദേശം കേന്ദ്രം നൽകിയപ്പോൾ, അതിനു  മാത്രമായി കോവിഡ് പരിശോധന നിർബന്ധമാക്കുന്നത് നീതി നിഷേധമാണെന്നും,
കേന്ദ്രത്തിന്റെ  അധികാര പരിതിയിലുള്ള  കാര്യത്തിൽ  സംസ്ഥാനം നിബന്ധനവയ്ക്കുന്നത് ശരിയാണോ എന്നത് കോടതി പരിഗണിക്കണമെനും മാത്യു കുഴൽനാടൻ നൽകിയ ഹരജിൽ പറഞ്ഞത്. മാത്രമല്ലാ ഇപ്പോൾ സംസ്ഥാനം നിർദ്ദേശിച്ചിരിക്കുന്ന പരിശോധനകൾ സൗദി അറേബ്യാ യടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രയാസമാണെന്നും അവിടെത്തെ ആരോഗ്യ് മന്ത്രാലയങ്ങൾ അവ അംഗീകരിക്കുന്നില്ലെന്നും, അംഗീകാരമുള്ള ടെസ്റ്റിന് വലിയ ചിലവാണ് വരുന്നതെന്നും  ഹരജിലൂടെ ബോധിപ്പിച്ചു.

കൂടുതൽ നടപടികൾക്കും മറ്റുമായി മിക്കവാറും തിങ്കളാഴ്ച്ച ചീഫ് ജസ്റ്റിസ് വാദം കേൾക്കുമെന്നു പ്രതിഷിക്കുന്നതായി  മാത്യു കുഴൽനാടൻ അറിയിച്ചതായി  ഒ ഐ സി സി റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു.

തികച്ചും അപ്രായോഗികമായ ഈ തീരുമാനം ദുരഭിമാനം വെടിഞ്ഞു  മുഖ്യമന്ത്രി പിന് വലിക്കണം. കേരളത്തിൽ കോവിഡ്  രോഗ വാഹകരായി പ്രവാസികളെ ചിത്രീകരിക്കുന്നത് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്.  പ്രവാസികൾ കൃത്യമായ രീതിയിൽ കോറൻന്റൈൻ പാലിക്കുന്നുണ്ട് അത് കൊണ്ട് തന്നെ സമ്പർക്കത്തിലൂടെ യുള്ള വ്യാപനം കുറവായി രേഖപെടുത്തുന്നു. കേരളത്തിൽ എത്തിയ വിദേശ മലയാളികളിൽ ഇതുവരെ 1.2ശതമാനം പേർക്കുമാത്രമാണ് രോഗമുണ്ടായതെന്നും അതേസമയം ഗൾഫിലെ മലയാളികളായ രോഗികളുടെ എണ്ണം അനുദിനം വര്ധിക്കുകയാണെന്നും മരണം 300നോട് അടുക്കുക ആണ്. വിദേശത്തുള്ള മലയാളികളും   കേരളക്കാരെന്നും താങ്കൾ അവരുടെ കൂടി മുഖ്യമന്ത്രി യാണെന്നും മറക്കരുതെന്നും മുനീർ വാർത്ത കുറിപ്പിൽ പറഞ്ഞു. സർക്കാർ ഇപ്പോൾ 5,ദിവസം കൂടി ഈ പരിശോധനയ്ക്കു നീട്ടിയത് ആശ്വാസകരമാണെങ്കിലും ഇത് പ്രോയോജനപ്പെടുത്തൽ സൗദിയിലെ പ്രവാസികൾക്ക് സാധിക്കുമായില്ലെന്നും മുനീർ പറഞ്ഞു. കേന്ദ്ര സർക്കാർ കുടുതൽ വിമാനങ്ങൾ സർവീസ് നടത്തണമെന്നും സംസ്ഥാന സർക്കാർ നോർക്ക മുഖാന്തിരം സർവീസ് നടത്തുവാൻ നോർക്ക ഹെല്പ് സെല്ലുകളെ അധികാര പെടുത്തണമെന്നും മുനീർ ആവിശ്യപ്പെട്ടു.  

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x