IndiaNews

പാവങ്ങളുടെ അന്നമുപയോഗിച്ച് സമ്പന്നരുടെ കൈ കഴുകുന്നു; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് പലഭാഗങ്ങളിലും ജനങ്ങള്‍ ഭക്ഷണമില്ലാതെ പ്രയാസമനുഭവിക്കുമ്പോള്‍ ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പ്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരി സമ്പന്നരെ നന്നാക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന ഉണ്ടായിരിക്കുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്.

‘എല്ലാത്തിനുമുപരി, ഒരു കാര്യം പറയട്ടേ.. ഇന്ത്യയിലെ ദരിദ്രര്‍ എപ്പോഴാണ് ഒന്ന് ഉണരുക? നിങ്ങള്‍ പട്ടിണി മൂലം മരിക്കുമ്പോള്‍ നിങ്ങളുടെ അരിയെടുത്ത് സാനിറ്റൈസര്‍ ഉണ്ടാക്കി സമ്പന്നരുടെ കൈ വൃത്തിയാക്കുന്ന തിരക്കിലാണ് അവര്‍,’ എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

പെട്രോളിയം, പാചകവാതക വകുപ്പ് മന്ത്രി അധ്യക്ഷനായ നാഷണല്‍ ബയോ ഫ്യുവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പ്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

കൊവിഡ് വ്യാപനത്തിനു പിന്നാലെ അണുനാശിനിയായ സാനിറ്റൈസറിന്റെ ഉപയോഗം വര്‍ധിച്ചതോടെയാണ് ഇത്തരമൊരു നീക്കത്തിലേക്ക് സര്‍ക്കാര്‍ കടന്നത്. മിച്ചമുള്ള ഭക്ഷ്യധാന്യങ്ങള്‍ എഥനോള്‍ ആയി മാറ്റാന്‍ ചെയ്യാന്‍ 2018 ലെ ദേശീയ ബയോഫ്യുവല്‍ നയം അനുവദിക്കുന്നുണ്ടെന്നാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞുത്.

അരിയും ഗോതമ്പും ഉള്‍പ്പെടെ രാജ്യത്ത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പക്കല്‍ 58.59 മില്ല്യണ്‍ ടണ്‍ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നാണ് കണക്കുകള്‍.

എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം പട്ടിണി അനുഭവിക്കുന്ന രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യം എത്തിച്ചുനല്‍കുന്നതിന് പകരം മിച്ചമുള്ള അരി ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നതിലെ അനൗചിത്യമാണ് കോണ്‍ഗ്രസ് നേതൃത്വം ചോദ്യം ചെയ്യുന്നത്.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സബ്‌സിഡി നിരക്കില്‍ രാജ്യത്തെ 80 കോടിയിലധികം ആളുകള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം വീതം വിതരണം ചെയ്യുന്നുണ്ട്.

ലോക്ക്ഡൗണ്‍ സമയത്ത് പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി അടുത്ത മൂന്ന് മാസത്തേക്ക് ഒരാള്‍ക്ക് 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x