Kerala

എ.വി അബ്ദുറഹ്മാൻ ഹാജി; ആദർശ രാഷ്ട്രീയത്തിന്റെ പര്യായം

തിരുവനന്തപുരത്തെ ഒരു വിഭാഗം ലീഗ് പ്രവർത്തകർക്ക് ലീഗ് ഹൗസ് അന്യമായിരുന്ന കാലം, പാളയം പള്ളിയും എ വി അബ്ദുറഹ്മാൻ ഹാജിയുടെ എംഎൽഎ ഹോസ്റ്റലിലെ മുറിയും ആയിരുന്നു തലസ്ഥാനത്തെ അവരുടെ പാർട്ടി സംഗമ സ്ഥലങ്ങൾ.

ഞങ്ങളുടെ എംഎസ്എഫ് കാലം, എന്തുകൊണ്ടോ ലീഗ് ഹൗസ് അന്യമായിരുന്നവരുടെ കൂടെയായിരുന്നു ഞങ്ങളുടെയും സഹവാസം.

മൺവിള സൈനുദീൻ എന്ന തലമുതിർന്ന ലീഗ് നേതാവിന്റെ കൂടെയായിരുന്നു ആദ്യമായി എ.വി യുടെ MLA മന്ദിരത്തിലെ മുറിയിൽ എത്തുന്നത്. പിന്നെ MSF കാരായ ഞങ്ങൾക്ക് അക്കാലത്ത് കടന്നുവരാൻ കഴിയുന്ന ഇടമായി അത് മാറി.

എ.വി ഇല്ലെങ്കിലും കൗണ്ടറിൽ നിന്നും താക്കോൽ വാങ്ങാൻ അനുമതി.

ഫോൺ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ….

എല്ലാ ദിവസവും എ.വി യുടെ മുറിയിൽ ഞങ്ങൾ പത്തിരുപത് ലീഗുകാർ ഉണ്ടാവും.

എ.വി ഉണ്ടെങ്കിൽ എ.വിയുടെ കൂടെ നടന്ന് നിസ്ക്കാരങ്ങൾക്ക് പള്ളിയിലേയ്ക്ക്. സെക്രട്ടറിയേറ്റിലേയ്ക്ക്, നടന്നാണ് യാത്ര. പോകുന്ന വഴി പഴയ ലീഗ് ചരിത്രം പറഞ്ഞു തരും.

ഇ.കെ നയനാർ അടക്കം കമ്യൂണിസ്റ്റ് നേതാക്കളോടും ഏത് സമയവും സംസാരിക്കാൻ അനുമതിയുള്ള ലീഗ് നേതാവായിരുന്നു എവി. രാഷ്ട്രിയത്തിന് അപ്പുറം സൗഹൃദം

ഇബാദത്തിന്റെ കാര്യത്തിർ വിടുവീഴ്ചയില്ല, സംസാരത്തിൽ മിതത്വം. സാമ്പത്തിക ഇടപ്പാടുകളിൽ സൂക്ഷ്മത. വ്യക്തി ജീവിതത്തിൽ വിശുദ്ധി, രാഷ്ട്രിയത്തിൽ ആദർശതയുടെ കണിശത, കുടുംബപരമായി സാമ്പത്തികമുണ്ടെങ്കിലും ലളിത ജീവിതം…

ഞാൻ അറിഞ്ഞ എ.വി യെ കുറിച്ച് പറയാൻ ഒരുപാട് ഉണ്ട്. മാതൃകാ വ്യക്തിത്വം !

ഒക്ടോബർ 4…
എ.വിയില്ലാത്ത 19 വർഷം…

ഷഹീർ ജി അഹമ്മദ്

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x