India

മോഡിയെ അന്ന് സംരക്ഷിച്ചത് അദ്വാനി: ബാലശങ്കർ

പ്രതികരണം /പി ജെ ബേബി പുത്തൻപുരക്കൽ

RSS ന്റെ പദ്ധതികളിൽ താക്കോൽ സ്ഥാനങ്ങളിലിരുന്ന ബാലശങ്കർ പറയുന്നത് തന്നെ സുരേന്ദ്രനും മുരളീധരനും പരമാവധി അപമാനിച്ചുവെന്നാണ്.അദ്ദേഹം സ്ഥാനാർത്ഥിയാകാൻ വലിഞ്ഞുകയറി വന്നു എന്നു എന്നു പറയുന്നതാണോ പരമാവധി അപമാനം? ചോദിക്കുന്നത് മറ്റാരുമല്ല, സി കെ പത്മനാഭനാണ്.

അദ്ദേഹത്തെ തിരുവന്തപുരത്ത് നിർത്തി രണ്ടര ലക്ഷത്തിൽ നിന്ന് വെറും മുപ്പതിനായിരത്തിലൊതുക്കിയതല്ലേ യഥാർത്ഥത്തിൽ പരമാവധി അപമാനം? ഇവിടെ ബാല ശങ്കറിന് കുറെ പോസ്റ്ററും വീഡിയോയും തയ്യാറാക്കിയ കാശും മേക്കപ്പ് ചെയ്തതിന്റെ അദ്ധ്വാനവുമല്ലേ പോയുള്ളു?

ഗുജറാത്തിലേക്ക് പ്രചാരകായി വിട്ട നരേന്ദ്ര മോഡി സംഘനിർദ്ദേശം ലംഘിച്ച് കരുക്കൾ നീക്കി മുഖ്യമന്ത്രിയായതും അന്നത്തെ സംഘത്തിന്റെ പ്രിയപുത്രൻ സഞ്ജയ് ജോഷി സെക്സ് വീഡിയോയിൽപ്പെട്ടതും സംഘത്തെ അന്ന് പരമാവധി കുപിതരാക്കിയിരുന്നു. അക്കഥ ജനങ്ങൾ ഏറെയും മറന്നെങ്കിലും ബാലശങ്കർ മറന്നു കാണില്ല.

അന്ന് അഡ്വാനിയാണ് മോഡിയെ ചിറകിൻ കീഴിൽ സംരക്ഷിച്ചത്.

പിന്നീട് കോർപ്പറേറ്റുകൾ മോഡി ഫോർ പി എം ” മുദ്രാവാക്യം മുന്നോട്ടുവച്ചപ്പോൾ സംഘം ഗഡ്കാരി ബലൂൺ ഊതിവീർപ്പിച്ച് “ഗഡ്കരി ഫോർ പി എം ” മുന്നാട്ടുവച്ചു.അതെട്ടുനിലയിൽ പൊട്ടിയപ്പോൾ തൊണ്ടയിൽ പഴുത്താൽ കുടിച്ചിറക്കുക എന്ന തത്വ പ്രകാരം “മോഡി ഫോർ പി എം ” മതിയെന്ന് വിനീതരായി.

കഴിവുണ്ടെങ്കിൽ ബാലശങ്കർ മോഡിയെപ്പോലെ പൊരുതി ജയിക്കണം. സുരേന്ദ്രനെയും മുരളീധരനെയും മൂലക്കിരുത്തി കേരള ബി ജെ.പിയെ കൈയ്യിലൊതുക്കണം.
അതിനൊരു അംബാനിയെ കിട്ടിയില്ലെങ്കിൽ യൂസഫലിയെയോ രവി പിള്ളയേയോ പാലക്കാട്ടെ ചാക്കിനെയെങ്കിലുമോ ചാക്കിലാക്കണം. ഇല്ലെങ്കിൽ രാമൻപിള്ളയെപ്പോലെ
കുറെ കരഞ്ഞു നടക്കാം ..അതല്ലാതെ ഒരു രണ്ടാം രാജഗോപാൽജിയെ കേരളത്തിൽ ആർക്കുമാവശ്യമില്ല.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x