India

അഹമ്മദ് പട്ടേൽ; അധികാര മോഹമില്ലാത്ത കോൺഗ്രസ്സ്ക്കാരൻ

അനുസ്മരണം/ ആബിദ് അടിവാരം

അധികാരക്കസേര മോഹിക്കാത്ത രാഷ്ട്രീയക്കാർ അപൂർവ്വമാണ്, കോൺഗ്രസ്സിലാകുമ്പോൾ അത് അത്യപൂർവ്വമാണ്. അങ്ങനെയൊരാളായിരുന്നു അഹമ്മദ് പട്ടേൽ.

28 ആമത്തെ വയസിൽ ഗുജറാത്തിലെ ബറൂച്ചിൽ നിന്ന് ലോക്സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ശേഷം ജീവിതം കോൺഗ്രസ്സിന് വേണ്ടി സമർപ്പിക്കുകയായിരുന്നു, ലോക്സഭയിൽ മൂന്ന് തവണയും രാജ്യസഭയിൽ അഞ്ചു തവണയുമായി എട്ടു തവണ പാർലമെന്റിൽ എത്തിയ നേതാവാണ്.

രാജീവ് ഗാന്ധിയുടെ പാർലമെന്ററി സെക്രട്ടറിയായും സോണിയാ ഗാന്ധിയുടെയും പൊളിറ്റിക്കൽ സെക്രട്ടറിയായും വിശ്വസ്ത തേരാളിയായി കൂടെ നിന്നു. യുപിഎ സർക്കാരിൽ ആവശ്യപ്പെടുന്ന ഏത് വകുപ്പും ക്യാബിനറ്റ് മന്ത്രി പദവും മുമ്പിലുണ്ടായിരുന്നു, മറ്റാരേക്കാളും യോഗ്യതയും ഉണ്ടായിരുന്നു, പക്ഷെ പട്ടേൽ തൻ്റെ ജീവിതം പാർട്ടിക്കായി നീക്കിവെച്ചു.

2001 മുതൽ 2017 വരെ തൻ്റെ മുമ്പിലെത്തുന്ന കീറാമുട്ടികളായ പ്രശ്നങ്ങളെ സോണിയാഗാന്ധി അഹമ്മദ് പട്ടേൽലേക്ക് വഴി തിരിച്ചു വിട്ടു.

പാർട്ടിയുടെ ട്രബിൾ ഷൂട്ടറും, ക്രൈസിസ് മാനേജറും, ഫണ്ട് റൈസറുമെല്ലാം അഹമ്മദ് പട്ടേലായിരുന്നു. യുപിഎ സഖ്യം രൂപീകരിക്കുന്നതിലും സഖ്യകക്ഷികളെ ഒന്നിച്ചു കൊണ്ടുപോകുന്നതിലും അഹമ്മദ് വഹിച്ച പങ്ക് നിസ്തുലമാണ്.

രാഹുൽ ഗാന്ധിയുടെ വരവോടെയാണ് അഹമ്മദ് പട്ടേൽ പിന്മാറിയത്. എന്നും കോൺഗ്രസിനോട് കൂറ് പുലർത്തിയിരുന്ന ഒരിക്കൽ പോലും ബിജെപിയോട് ചേർന്നിട്ടില്ലാത്ത ലാലുപ്രസാദ് യാദവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് രാഹുൽ തുരങ്കം വെച്ചതായിരുന്നു അഹമ്മദ് പട്ടേലിനെ നിരാശനാക്കിയത്, അതിൻ്റെ ഫലം പിന്നീട് രാഹുലും കോൺഗ്രസ്സും അനുഭവിക്കുകയും ചെയ്തു.

ഒന്നാം നിര നേതാക്കളെ കുതികാൽ വെട്ടി എങ്ങനെ ആ സ്ഥാനത്ത് എത്താം എന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന നേതാക്കൾക്കിടയിൽ മുൻ നിര നേതാക്കൾക്ക് കണ്ണും പൂട്ടി വിശ്വസിക്കാൻ പറ്റുന്ന അധികാര മോഹിയല്ലാതിരുന്ന അഹമ്മദ് പട്ടേൽ കോൺഗ്രസ്സ് ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടും

ആദരാഞ്ജലികൾ…

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x