
കഴിഞ്ഞ ദിവസം KEAM 2026 ൽ ഉപയോഗിക്കാൻ പോകുന്ന പുതിയ സമീകരണ ഫോർമുല നിലവിൽ വന്നു.
രണ്ട് പ്രധാന മാറ്റങ്ങളാണ് ഉള്ളത്;
1. വിവിധ ബോർഡുകളിൽ ഹയർസെക്കണ്ടറി മാർക്കുകൾ സമീകരിക്കുന്നത് എങ്ങിനെയാണ്?
എല്ലാ ബോർഡിലെയും ടോപ്പറുടെ മാർക്ക് പരിഗണിച്ച് അതിലോട്ട് കിട്ടിയ മാർക്കിനെ normalize ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഉദാഹരണത്തിന് കണക്കിൽ CBSE ബോർഡിൽ പഠിക്കുന്ന ടോപ്പറുടെ മാർക്ക് 100ൽ 95 ആണെന്ന് കരുതുക. ഈ 95നെ 100 ആയി പരിഗണിച്ച് normalize ചെയ്യും. അതായത് മറ്റൊരാൾക്ക് 90 മാർക്ക് കിട്ടിയാൽ. normalized score (90/95)*100 അഥവാ 94.7 ആയിരിക്കും.
ഒറ്റനോട്ടത്തിൽ നല്ലതാണെന്ന് തോന്നാം, പക്ഷെ ഒട്ടും യുക്തിയില്ലാത്ത ഒരു method ആണിത്. കാരണം ലക്ഷക്കണക്കിന് ആളുകൾ എഴുതുന്ന ബോർഡിൽ ഇപ്പോഴും statistical outlier ആയി ഒരു മുഴുവൻ മാർക്ക് മേടിച്ച ടോപ്പർ ഉണ്ടാകും. അതായത് 100ൽ 100 മാർക്കുള്ള ഒരാൾ ഉണ്ടാകും എന്നാണു സാമാന്യ യുക്തി പറയുന്നത്. അത് കൊണ്ട് ഇനി മുതൽ നോർമലൈസേഷൻ ഇല്ല എന്ന് തന്നെ വെക്കാം.
2. ഓരോ വിഷയത്തിനുമുള്ള weightage മാറ്റി- Maths, Physics, Chemistry എന്നിവയുടെ weightage 1:1:1 അനുപാതത്തിൽ നിന്ന് 5:3:2 അനുപാതത്തിലോട്ട് മാറ്റി. അതായത് maths നും physics നാണു കൂടുതൽ പരിഗണന. ഇത് എന്റെ അഭിപ്രായത്തിൽ നല്ലൊരു മാറ്റമാണ്.
രസകരമായ കാര്യം കഴിഞ്ഞ തവണ ഗവൺമെന്റ് നിയോഗിച്ച – IIT, CUSAT professors അടങ്ങിയ expert committee നിർദേശിച്ച നാല് ഫോർമുലകൾ ഉണ്ട്. അതിൽ ഒന്നും സർക്കാർ സ്വീകരിച്ചില്ല എന്നതാണ്. പകരം, എല്ലാ നിലക്കും യുക്തിരഹിതമായ ഒരു സമീകരണ ഫോർമുലയാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഇനി ബോർഡുകൾ തമ്മിൽ മാർക്ക് സമീകരണം ഇല്ല എന്ന് തന്നെ പറയാം. ആരുടെ കണ്ടുപിടുത്തമാണിതെന്ന് ദൈവത്തിനറിയാം!
KEAM പരീക്ഷ തന്നെ എടുത്തു കളയണം എന്നാണ് എന്റെ അഭിപ്രായം. JEE ക്കും KEAM നും പഠിക്കുക എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്- പകരം JEE റാങ്ക്ലിസ്റ് സംസഥാന തലത്തിലും ഉപയോഗിക്കാം. കോച്ചിങ് എല്ലാവര്ക്കും accessible അല്ല എന്നതാണ് പ്രശ്നമെങ്കിൽ +2 മാർക്കിന് ഇപ്പോഴത്തെ പോലെ weightage നൽകാം. KEAM നായാലും കോച്ചിങ് വേണമല്ലോ. രണ്ടു കോച്ചിങ്ങിനെക്കാളും കുട്ടികൾക്ക് നല്ലത് ഒരൊറ്റ പരീക്ഷക്കുള്ള കോച്ചിങ് ആണ്.
After effect : 7 ആം ക്ലാസ് മുതൽ cbse/ഇതര ബോർഡുകളിൽ നിന്ന് state സിലബസിലേക്ക് കുട്ടികൾ വീണ്ടും ഒഴുകി തുടങ്ങും. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുന്നതിന്റെ സൂചനയായി കണക്കുകൾ അവതരിപ്പിച്ച് സർക്കാറിന് ആത്മഹർഷം കൊള്ളാം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
