India

വിശാഖപട്ടണം വിഷവാതക ദുരന്തം: എട്ടുമരണം, നിരവധി പേർ ആശുപത്രിയിൽ

വാതക ചോർച്ച അടച്ചു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എൽജി പോളിമർ കമ്പനിയിൽ രാസവാതകം ചോർന്നു എട്ടു മരണം. മരിച്ചവരിൽ എട്ടുവയസുകാരിയുമുണ്ട്. നിരവധിയാളുകൾ ബോധരഹിതരായി. ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. വീടുകളില്‍ പുറത്തിറങ്ങിയവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു

ആരോഗ്യനില വഷളായതിനെ തുടർന്ന് മൂന്ന് പേരെ വെന്‍റിലേറ്ററിലേക്ക് മാറ്റി. കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ച് പേർ മരിച്ചതായി ഹോസ്പിറ്റൽ സൂപ്രണ്ട് സ്ഥിരീകരിച്ചു. മൂന്നു പേർ വെങ്കിട്ടപുരത്തെ കനാലിൽ മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തി.

Credit Third Party Image

വിഷവാതകം ശ്വസിച്ച് നിരവധി മൃഗങ്ങളും ചത്തിട്ടുണ്ട്. വിഷവാതകം വ്യാപിച്ചതിനെ തുടർന്ന് ആളുകൾ തെരുവുകളിലും മറ്റും ബോധരഹിതരായി കിടക്കുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആളുകളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.

മുഖ്യമന്ത്രി ഇന്ന് സംഭവസ്ഥലവും ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിക്കും. ലോക്ഡൗണിനെ തുടർന്ന അടച്ചു പൂട്ടിയ കമ്പനി ഇന്നലെയാണ് തുറന്നത്. കമ്പനിയിൽ നിന്നും സ്റ്റെറീൻ വാതകമാണ് ചോർന്നത്. വിഷവാതക ചോർച്ച അടച്ചിട്ടുണ്ട്. 1961 ൽ ഹിന്ദുസ്ഥാൻ പോളിമെർ എന്ന പേരിൽ സ്ഥാപിതമായ ഈ കമ്പനി ദക്ഷിണ കൊറിയയുടെ എൽജി കെം ഏറ്റെടുക്കുകയും 1997 ൽ എൽജി പോളിമർ ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. പോളിസ്റ്റൈറൈൻ, എക്സ്പാൻഡബിൾ പോളിസ്റ്റൈറൈൻ എന്നിവയാണ് ഇവിടെ നിർമിക്കുന്നത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x